2019 മേയ് 13, തിങ്കളാഴ്‌ച

തറാവീഹ്: 
ചരിത്രം, പ്രമാണം
സി.എ.മൂസാ മൗലവി, മുവാറ്റുപുഴ


Muslim boy praying in sujud posture Premium Photo

റമളാന്‍ രാത്രികളി ലെ പ്രത്യേകതയേ റെയുള്ള പുണ്യമായ ഒരു ഇബാദത്താണ് തറാവീഹ്. ഒരു സ ുന്നത്തിന് ഫര്‍ളിന്‍റെ കൂലി ലഭിക്കുന്ന പു ണ്യമായ റമളാനിന്‍റെ രാത്രികളില്‍ ഇമാമും ജമാഅത്തുമായി ഇത് നിസ്കരിക്കുമ്പോള്‍ എത്രയോ വലിയ പ്രതിഫലമാ ണ് നാം നേടുന്നത്. കൂട്ടത്തിലുള്ള ദിക്ര്‍, സ്വലാത്ത്, ദു:ആകള്‍ കൂടി ചേരുമ്പോള്‍ ഭാഗ്യങ്ങളുടെ വാ തായനങ്ങള്‍ തുറക്കപ്പടും.
തിരുനബി (സ)യുടെ ഒറ്റ ഹദീസ് മാത്രം മതി ഇതിന്‍റെ ശ്രേഷ്ടത മനസ്സിലാക്കാന്‍. "റമളാനില്‍ വിശ്വാസത്തോടെ യും ഫലമോഹത്തോടെയും ആര് റമളാന്‍ നിസ്ക്കാരം നിര്‍ വ്വഹിക്കുമോ അവന്‍റെ മുന്‍കാ ല പാപങ്ങള്‍ പൊറുക്കപ്പെടും."
തറാവീഹിന്‍റെ എണ്ണം
തറാവീഹ് നിസ്ക്കാരത്തി ന്‍റെ ശരിയായ പ്രതിഫലം ലഭിക്കാന്‍ അത് പൂര്‍ണ്ണമായി നി സ്ക്കരിക്കേണ്ടതുണ്ട്. അത് 'ഇ രുപത്' റക്അത്താണ്. എന്താ ണീ ഇരുപതിന്‍റെ കണക്ക്? സാധാരണ ദിവസങ്ങളില്‍ റവാതിബ്  സുന്നത്തുകള്‍ മുഅഖ ദായത് പത്ത് റക്അത്താണ്. റമളാനില്‍ അത് ഇരട്ടിപ്പിക്കപ്പെട്ടു. കാരണം റമളാന്‍ പരിശ്രമത്തി ന്‍റെ മാസമാണ്. (ഫത്ഹുല്‍ മു ഈന്‍). ഇരുപതില്‍ നിന്ന് എ ണ്ണം കുറഞ്ഞാല്‍ വണ്ണമായ പ്ര തിഫലത്തിലും കുറവു വരും.
തറാവീഹ് ഇരുപത് റക്അ ത്താണെന്നത് അഹ്ലുസ്സുന്നയുടെ ആദര്‍ശമാണ്. നബി (സ) തങ്ങള്‍ പള്ളിയില്‍ വന്ന് തറാവീഹ് നിസ്കരിച്ചത് മൂന്ന് ദിവസമാണ്. ഇതിന്‍റെ എണ്ണം വ്യ ക്തമാക്കുന്ന ഹദീസുകളൊന്നും സ്വഹീഹായി വന്നിട്ടില്ല. സ്വഹീഹായതിലൊന്നും റമളാനിലെ പ്രത്യേക നിസ്ക്കാരത്തിന്‍റെ എണ്ണം വ്യക്തമാക്കിയിട്ടുമില്ല. ഇനി എണ്ണം വ്യക്തമാക്കുന്ന സ്വഹീഹായ ചില ഹദീസുകളാകട്ടെ റമളാന്‍ രാത്രിയില്‍ മാത്രമുള്ള നിസ്ക്കാരത്തെ (തറാവീ ഹ്) കുറിച്ചുമല്ല. ആകയാല്‍ തി രുനബി (സ)യുടെ തറാവീഹിന്‍റെ എണ്ണം വായിക്കാനാവില്ല. 
ഇത് പക്ഷേ ഒരു കുറവല്ല. കാരണം അക്കാര്യം സ്വഹാബ ത്തിന്‍റെ പ്രവര്‍ത്തനത്തില്‍ നി ന്ന് മനസ്സിലാക്കാം. അവര്‍ കൃ ത്യമായി അറിയാതെ പ്രവര്‍ത്തിക്കുന്നവരല്ല. തറാവീഹിന്‍റെ കാ ര്യത്തില്‍ ഈ ആശയം ഇമാം അബൂഹനീഫ (റ) വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്. (ഫതാവന്നവാസില്‍/ സമര്‍ഖന്ദി).
തന്മൂലം സ്വഹാബത്തിന്‍റെ നിലപാടെന്തായിരുന്നുവെന്നു മനസ്സിലാക്കിയാല്‍ മതി കാര്യം വ്യക്തമാകും. ഉമര്‍ (റ)ന്‍റെ കാ ലത്ത് മസ്ജിദുന്നബവിയില്‍ വലിയ ജമാഅത്തായി മഹാനവര്‍കള്‍ തറാവീഹിന് നിസ്കാ രം സംഘടിപ്പിച്ചപ്പോള്‍ അത് ഇ രുപത് റക്അത്തായിരുന്നുവെ ന്ന കാര്യം സ്വഹീഹായി സ്ഥിരപ്പെട്ടിട്ടുണ്ട്.
മുഹദ്ദിസ് നീമവി എഴുതുന്നു: ഇതിന്‍റെ സനദിലുള്ള വരെല്ലാം വിശ്വാസയോഗ്യരാകുന്നു. (തഅ്ലീഖുന്‍ ഹസന്‍)
ഇമാം നവവി (റ) പറയുന്നത് ശ്രദ്ധേയമാണ്. "സ്വഹാബിയായ സാഇബ്(റ)നെ തൊട്ട് ഇമാം ബൈഹഖിയും മറ്റും ഉദ്ധരിച്ച സ്വഹീഹായ ഹദീസാണ് നമ്മുടെ പണ്ഡിതന്മാര്‍ തെളിവാക്കിയത്." (ശര്‍ഹുല്‍ മുഹദ്ദബ് - 4/23)
ഇതേ ഹദീസ് മേല്‍ സ്വ ഹാബിയെ തൊട്ട് യസീദിബ് നു ഹുസ്വൈഫ വഴി മുഹമ്മദ്ബ്നു ജഅ്ഫര്‍ ഉദ്ധരിച്ചത് ബൈഹ ഖി തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിന്‍റെ സനദിനെ കുറി ച്ച് മുഹദ്ദിസ് നീമവി ഇങ്ങനെ കുറിച്ചിരിക്കുന്നു.
"ഇതിന്‍റെ സനദ് സ്വഹീഹാണെന്ന് ഇമാം സുബ്കി തന്‍റെ ശര്‍ഹുല്‍ മിന്‍ഹാജിലും അലിയ്യുല്‍ ഖാരി തന്‍റെ ശര്‍ഹു ല്‍ മുവത്വയിലും പറഞ്ഞിട്ടുണ്ട്." (അത്തഅ്ലീഖുല്‍ ഹസ ന്‍)
ഇതില്‍ നിന്നും ഉമര്‍ (റ) ന്‍റെ കാലത്തെ നിസ്ക്കാരം ഇ രുപത് റക്അത്തായിരുന്നുവെന്ന് സ്വഹീഹായ നിവേദനത്തിലൂടെ സ്ഥിരപ്പെട്ടതായി വ്യക്തമായി.
ഇജ്മാഅ്
ഉമര്‍(റ) ന്‍റെ കാലത്ത് നടന്ന തറാവീഹ് ഇരുപത് റക്അത്താണെന്നതില്‍ ഇജ്മാഅ് തന്നെ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഇബ്നുഹജരില്‍ ഹൈതമി (റ) എഴുതുന്നു. "തറാവീഹ് ഇരുപതാണെന്നതിന്‍റെ മേല്‍ സ്വഹാബാക്കള്‍ ഏകോപിച്ചിരിക്കുന്നു." (ഫത്ഹുല്‍ജവാദ് 1/163) ഹനഫീ ഉലമാക്കളും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. (മറാഖില്‍ ഫലാഹ് 225) (മിര്‍ഖാത് 2/175) സ്വഹാബാക്കള്‍ ഒരു കാര്യത്തില്‍ ഇജ് മാഅ് ആകണമെങ്കില്‍ നബി (സ്വ)യുടെ പ്രവൃത്തി അവര്‍ അറിഞ്ഞിരിക്കണം. അപ്പോള്‍ ഈ ഇജ്മാഇന്‍റെ രേഖ തിരുചര്യയാകുന്നു. (ഔജസുല്‍ മസാലിക് - 1/396) 
സ്വഹാബാക്കള്‍ക്കിടയിലുണ്ടായ ഇജ്മാഇനെ തുടര്‍ന്ന് മദ്ഹബിന്‍റെ ഇമാമീങ്ങളും ഇരുപതില്‍ ഏകോപിച്ചിട്ടുണ്ട്. ശാ ഫിഈ, ഹനഫീ കര്‍മ്മ ശാസ് ത്ര ഗ്രന്ഥങ്ങള്‍ സാധാരണ ഏ വര്‍ക്കും അറിവുളളതാണ്. ഹ മ്പലീ മദ്ഹബിലും ഇത് തന്നെയാണ് സ്ഥിതി. (അല്‍മുഖ്നി അ് 1/183)
മാലികീ മദ്ഹബുകാരനാ യ ഇബ്നു റുഷ്ദ് എഴുതുന്നു. "ഇമാം മാലിക്(റ)യുടെ ഒരു വീക്ഷണം വിത്ര്‍ കൂടാതെ തറാവീഹ് ഇരുപതാകുന്നു വെ ന്നാണ്." (ബിദായത്തുല്‍ മുജ് തഹിദീന്‍-192) മുഹമ്മദ് അഹ ്മദ് മാലികീ എഴുതുന്നു. "നമ്മു ടെ കാലത്ത് കിഴക്കും പടിഞ്ഞാറുമടക്കം എല്ലാ ദേശത്തും ഇരുപത്തിമൂന്ന് റക്അത്താണ്." (അദ്ദുര്‍റുസ്സമീന്‍ - 198)
എന്നാല്‍ മാലികീ ഇമാമിന്‍റെ മറ്റൊരു അഭിപ്രായം 36 റക്അത്ത് എന്നാണ്. എങ്കില്‍ പിന്നെ മദ്ഹബിന്‍റെ ഇമാമീങ്ങ ള്‍ ഇജ്മാആയി എന്ന് എങ്ങ നെ പറയും എന്നു സംശയിക്കാം. സ്വഹാബാക്കള്‍ ഏകോപിച്ച കാര്യത്തില്‍ മാലികീ ഇമാം (റ) എങ്ങനെ എതിരായി എന്നും ചിന്തിക്കാം. ഇത് അ ല്‍പ്പം വിശദീകരിക്കേണ്ട കാര്യമാണ്.
36 ന്‍റെ കഥ
ഉമര്‍ (റ)ന്‍റെ കാലം മുത ല്‍ക്ക് തന്നെ മസ്ജിദുന്നബവിയില്‍ തറാവീഹ് 20 റക്അത്താ ണ് നിസ്കരിച്ച് വന്നത്. പിന്നീട് ഒന്നാം നൂറ്റാണ്ടിന്‍റെ അവസാന മാകുമ്പോഴേക്കും അവിടെ 16 റക്അത്ത് കൂടി അധികരിക്കപ്പെട്ടു. (തുഹ്ഫ 2/241) ഇത് തറാവീഹല്ല. അങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നുണ്ട് ചിലര്‍. എല്ലാ വര്‍ ഷവും റമളാനില്‍ ചില മലയാള മുസ്ലിം സാഹിത്യങ്ങള്‍ 36 കൊടുത്തു കൊണ്ട് ഈ വിഷയത്തില്‍ ഇജ്മാഅ് ഇല്ല എന്നു പറയാറുണ്ട്. ഇത് തെറ്റാണ്. എ ങ്കില്‍ 36 ന്‍റെ കഥയെന്താണെ ന്നു നോക്കാം.
മക്കത്തുല്‍ മുകര്‍റമയില്‍ തറാവീഹ് നിസ്കാരം ഇരുപത് റക്അത്താണ് പണ്ട് മുതലേ നിസ്ക്കരിച്ചുവരുന്നത്. നാല് റക്അത്ത് കഴിഞ്ഞ് വിശ്രമ സമയമായാല്‍ അവര്‍ എഴുന്നേറ്റ് ഒരു ത്വവാഫ് ചെയ്യുമായിരുന്നു. അ പ്പോള്‍ തറാവീഹ് കഴിയുമ്പോഴേക്കും അവര്‍ നാല് തവണ ത്വവാഫ് കൂടി പൂര്‍ത്തിയാക്കും. അതേ സമയം മദീനാ മുനവ്വറയിലുള്ളവര്‍ക്ക് വിശ്രമ സമയ ത്ത് ത്വവാഫ് ഇല്ലല്ലോ? പകരം ആ സമയത്ത് അവര്‍ ഒറ്റക്കൊറ്റക്ക് നാല് റക്അത്ത് നഫ്ല്‍ നമസ്ക്കരിക്കുമായിരുന്നു. പരമാവധി സമയം ഉപയോഗപ്പെടുത്തി എന്നര്‍ത്ഥം. അപ്പോള്‍ നാല് പ്രാവശ്യത്തെ വിശ്രമവേളയില്‍ ആകെ കൂടി 16 റക്അ ത്ത് നഫ്ല്‍ ലഭിച്ചു. ഇതും ഇരുപത് തറാവീഹും ചേര്‍ന്ന് 36 ആകുകയാണുണ്ടായത്.
ഒന്നാം നൂറ്റാണ്ടിന്‍റെ അവസാനം രൂപപ്പെട്ട ഈ രീതി കണ്ട് വളര്‍ന്ന ഇമാം മാലിക് (റ) അങ്ങനെയാണ് 36 ന്‍റെ വീ ക്ഷണം പറയാന്‍ ഇടയായത്. എന്നാല്‍ വലിയ്യുല്‍ ഇറാഖീ എന്നവര്‍ പറയുന്നു. "എന്‍റെ പിതാവ് മദീനയില്‍ മസ്ജിദുന്നബവിയുടെ ചുമതല ഏറ്റെടുത്തപ്പോള്‍ മസ്ജിദുന്നബവിയിലെ പഴയകാല ചര്യപ്രകാരം ഇശാ കഴിഞ്ഞ് തറാവീഹ് ഇരുപത് നിസ്ക്കരിക്കുകയും രാത്രിയുടെ അന്ത്യയാമത്തില്‍ മദീന ക്കാര്‍ അധികരിപ്പിച്ച 16 നിസ്ക്കരിക്കുകയുമുണ്ടായി. ഇത് പി ന്നീട് നിലനിന്നു പോരുകയാണുണ്ടായത്."
ഈ വസ്തുത ഖസ്സല്ലാനി 3/427, തുഹ്ഫ 2/241 തുടങ്ങിയ കിതാബുകളില്‍ നിന്ന് മനസ്സിലാക്കാം. ഇതില്‍ നിന്നും മദീനത്തുല്‍ മുനവ്വറയില്‍ ഉമര്‍ (റ)ന്‍റെ കാലം മുതല്‍ക്ക് നട ന്നു വന്നത് 20 റക്അത്ത് തറാവീഹാണെന്നും ഒന്നാം നൂറ്റാണ്ടിന്‍റെ അവസാനത്തില്‍ പൊ തുജനം തങ്ങള്‍ക്ക് മക്കക്കാരോടൊപ്പമെത്താനായി 16 റക്അത്ത് കൂടി നിസ്ക്കരിച്ചതാണെന്നും വ്യക്തമായി. അപ്പോ ള്‍ തറാവീഹ് അവിടെയും ഇരുപത് തന്നെ. ഇക്കാര്യം ഉലമാക്കള്‍ സ്പഷ്ടമായി എഴുതിയിട്ടുണ്ട്. മാലികീ മദ്ഹബു പ്രകാരം വിത്റും ഇരട്ടിപ്പിച്ചതും ഒഴിച്ച് തറാവീഹ് 20 റക്അത്ത് തന്നെയാണ്. (അല്‍മദാഹിബു ല്‍ അര്‍ബഅ) ചുരുക്കത്തില്‍ തറാവീഹ് നിസ്ക്കാരം 20 റക്അത്ത് തന്നെയാണ്. 
പതിനൊന്ന്?
ഇത് പറയുമ്പോള്‍ ആയിശ(റ)യുടെ ഒരു ഹദീസ് ബു ഖാരി ഉദ്ധരിച്ചത് ഉയര്‍ന്നു വരും. നബി(സ) റമളാനിലും അ ല്ലാത്തപ്പോഴും പതിനൊന്നിനേക്കാള്‍ കൂട്ടിയിട്ടില്ല. ഒന്നാമതായി, ഈ ഹദീസ് ഉദ്ധരിച്ചവരും ഗ്രന്ഥത്തില്‍ ചേര്‍ത്തവരും വ്യാഖ്യാന വിശദീകരണങ്ങള്‍ എഴുതിയവരുമായ കര്‍മ്മ ശാ സ്ത്രപണ്ഡിതന്മാരെല്ലാം തന്നെ തറാവീഹ് ഇരുപതാണെന്ന് പറഞ്ഞവരാണല്ലോ! അഥവാ നമ്മുടെ ഉലമാക്കളെല്ലാം ഈ ഹദീസ് കണ്ടതിന് ശേഷവും നൂറ്റാണ്ടുകളായി തറാവീഹ് ഇ രുപതാണെന്ന് പറയുന്നവരും പ്രവര്‍ത്തിക്കുന്നവരുമാണ്. അ പ്പോള്‍ ഈ ഹദീസ് തറാവീഹ് ഇരുപതാണെന്നതിന് എതിരല്ല എന്ന് മനസ്സിലായി.
രണ്ടാമതായി, ഈ 11 ന്‍റെ ഹദീസ് വിത്റിനെ കുറിച്ചാണെ ന്ന് ഉലമാക്കള്‍ വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു. നബി (സ) റമളാനിലും അല്ലാത്തപ്പോ ഴും പതിനൊന്നിനേക്കാള്‍ കൂട്ടിയിട്ടില്ല എന്ന ഹദീസ് വിത്റിനെകുറിച്ചാണ്. (ഖസ്തല്ലാനി 3/426, തുഹ്ഫ 3/225) അങ്ങനെ വരുമ്പോള്‍ ആയിശ (റ)യുടെ ഹദീസ് നമ്മുടെ നിലപാടിനെതിരല്ല.
ഈ ഹദീസ് ഇമാം ബുഖാരി (റ) തന്‍റെ കിതാബില്‍ വിത്റിന്‍റെയും തഹജുദിന്‍റെയും ഖിയാമുല്ലൈലിന്‍റെയും അദ്ധ്യായങ്ങളില്‍ ഉദ്ധരിച്ചിരിക്കുന്നു. അ തുകൊണ്ട് ഇവയൊന്നും വേറെ വേറെ നിസ്ക്കാരമല്ല. എല്ലാം ഒ ന്നാണ് എന്നൊരു തട്ടും നടക്കുന്നുണ്ട്.
ഇത് വാസ്തവ വിരുദ്ധമാണ്. നേരത്തെ പറഞ്ഞ പോലെ ഈ ഹദീസും അദ്ധ്യായങ്ങളും പണ്ട് കാലം മുതല്‍ക്ക് കണ്ടു വരുന്ന മഹാപണ്ഡിതന്മാരെ ല്ലാം ഫിഖ്ഹിന്‍റെ കിതാബില്‍ തഹജ്ജുദ് തറാവീഹ്, വിത്ര്‍ എന്നിവയെ വേറെ വേറെ നിസ ്ക്കാരങ്ങളായി എണ്ണുകയും അവയുടെ റക്അത്തിന്‍റെ എ ണ്ണവും സ്വഭാവങ്ങളും വിശദീകരിച്ചെഴുതുകയും ചെയ്തിട്ടുണ്ട്. അവര്‍ക്കൊന്നും തിരിയാ ത്ത മഹാ സംഭവമാണ് ഇക്കൂട്ടര്‍ക്ക് പറയാനുള്ളത്.
അതുകൊണ്ട് പുണ്യ റമളാനില്‍ അതിശ്രേഷ്ടമായ   ത റാവീഹ് നിസ്ക്കാരം ഒരു റക്അത്ത് പോലും ഒഴിവാക്കാതെ പൂര്‍ത്തിയാക്കണം. നില്‍ക്കാന്‍ കഴിയാത്തവര്‍ക്ക് ഇരിക്കാമ ല്ലോ! അല്ലാഹു ഉതവി നല്‍കട്ടെ, ആമീന്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ