2019 മേയ് 13, തിങ്കളാഴ്‌ച

മെയ് ദിനം: 
ഇസ്ലാംപക്ഷ വായന

കടുവയില്‍ എ.എം. ഇര്‍ഷാദ് ബാഖവി

Related image

1886ല്‍ അമേരിക്കയില്‍ ചിക്കാഗോയിലെ ഹൈമാര്‍ക്കറ്റില്‍ ഐതിഹാസിക തൊഴിലാളി സമരം അരങ്ങേറി. തൊഴില്‍ ചൂ ഷണത്തിനെതിരെയുള്ള പോ രാട്ട സമരത്തില്‍ നാല് തൊഴിലാളികള്‍ കുത്തക മുതലാളിമാരുടെ തോക്കിനിരയായി രക്തസാക്ഷിത്വം വരിച്ചു. തുടര്‍ന്ന് നടന്ന സമരപോരാട്ട വീഥിയില്‍ നൂറ് കണക്കിന് തൊഴിലാളികള്‍ ചേതനയറ്റു വീണു. ഇരുപത് മണിക്കൂര്‍ അടിമകളെപ്പോലെ പണിയെടുപ്പിച്ചുവരുന്ന അക്കാലത്ത് എട്ട് മണിക്കൂര്‍ ജോലി, എട്ട് മണിക്കൂര്‍ വിശ്രമം. എട്ട് മണിക്കൂര്‍ വിനോദം എ ന്ന മുദ്രാവാക്യം ഉയര്‍ത്തി തങ്ങള്‍ക്ക് നിഷേധിക്കപ്പെട്ട മ നുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി അവര്‍ പോര്‍ക്കളത്തില്‍ ഒരു മിച്ചു. ഈ സമരത്തിന്‍റേയും അ തില്‍ രക്തസാക്ഷികളായവരുടെയും സ്മരണാര്‍ത്ഥമാണ് മേ യ് 1 സാര്‍വ്വദേശീയ തൊഴിലാളി ദിനമായി ആചരിച്ച് വരുന്നത്.
തൊഴിലെടുത്തുള്ള ഒരു ജീവിതം അന്തസ്സും അഭിമാനവുമാണ് ഓരോ തൊഴിലാളിക്കും. അതുകൊണ്ട് തന്നെ തൊഴിലെടുക്കുന്നവന്‍റെ അവകാശം കവരാനും അവനെ ചൂ ഷണം ചെയ്യാനും പുതിയ തത്വങ്ങളുമായി വരുന്നവര്‍ക്കെതിരെ നെഞ്ചുറപ്പോടെ പോരാടാന്‍ തയ്യാറായ തൊഴിലാളികളുടെ ദിനമായി ഈ ദിനം മാറി. പു തിയ ഘട്ടത്തിലും ചിക്കാഗോയി ല്‍ നടന്ന സമരപോരാട്ടത്തിന്‍റെ പ്രസക്തി അടിമകളാക്കപ്പെട്ട തൊഴിലിടങ്ങളില്‍ പണിയെടുത്തിരുന്നവര്‍ വിലങ്ങുകള്‍ പൊട്ടിച്ച് മുഷ്ടി ചുരുട്ടി ആവേശ്വോജ്ജ്വല സമര രീതികള്‍ക്ക് തീകൊളുത്തി. ചിക്കാഗോ തെമു വീഥികളില്‍ പ്രകമ്പനം കൊണ്ട മുദ്രാവാക്യം ലോക ത്തെയാകെ സ്വാധീനിച്ചു.
അവകാശ ബോധത്തിന്‍റെ ഊര്‍ജ്ജം തൊഴിലാളികളുടെ ഇരമ്പലായി. അമേരിക്കന്‍ സാ മ്രാജ്യത്വത്തെ പോലും ആ വി പ്ലവ മുദ്രാവാക്യം വിറപ്പിച്ചു. എന്നാല്‍ ഇന്നും തന്‍റെ വിയ ര്‍പ്പിന്‍റെ കൂലിക്കായി സമര മുഖത്താണ് തൊഴിലാളി കുത്തക മുതലാളിമാരുടെ ചട്ടുകങ്ങളായി ഭരണകൂടം നില കൊള്ളുകയും ചെയ്യുന്നു. തൊ ഴിലാളി ദിനമെന്നാല്‍ അധ്വാനത്തിന്‍റെ മഹത്വം ഓര്‍മ്മിക്കല്‍ മാത്രമാണെന്ന് ലഘൂകരിച്ച് കൊണ്ടാണ് രാജ്യത്തിന്‍റെ പ്ര ധാന മന്ത്രിപോലും പൗരനെ അഭിസംബോധന ചെയ്തത്. നിസാര കാര്യങ്ങള്‍ പറഞ്ഞ് സര്‍ക്കാര്‍ തൊഴിലാളികളുടെ അവകാശങ്ങളെ നിഷേ ധിക്കുന്നു. അവരുടെ ഉല്‍പന്നങ്ങള്‍ക്ക് വിലയിടിവ് ഉണ്ടാക്കുന്ന തരത്തില്‍ ഇറക്കുമതിയുടെ നയങ്ങള്‍ വ്യവസ്ഥ ചെയ്യുകയും ചെയ്യുന്നു. അതേ സമയം മറുഭാഗത്ത് നഷ്ടത്തിന്‍റെ കണക്കുകള്‍ നിരത്തി കോര്‍പ്പറേറ്റുക ള്‍ക്ക് മുന്നില്‍ ഈ രാജ്യത്തെ തീറെഴുതുകയും ചെയ്തിരിക്കുന്നു. ഈ സര്‍ക്കാര്‍ ഭരണമാരംഭിച്ച ശേഷം എത്ര കര്‍ഷക സമരങ്ങള്‍ക്കും കര്‍ഷക ആത്മഹത്യകള്‍ക്കും വേദനയോടെ ഈ രാജ്യം സാക്ഷിനിന്നിരിക്കുന്നു.
തൊഴില്‍ സമയങ്ങളും നയങ്ങളും നിയമങ്ങള്‍ പോലും അധ്വാനിക്കുന്ന തൊഴിലാളിയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്യുന്ന തരത്തിലാണ് ഭരണ കൂടം സൃഷ്ടിച്ചു നടപ്പാക്കികൊണ്ടിരിക്കുന്നത്. ഈ സാഹചര്യങ്ങള്‍ തൊഴിലാളിയെ മൂന്ന് പതിറ്റാണ്ടുകള്‍ക്കപ്പുറത്തുള്ള സമര ജ്വാലയിലേക്ക് കൊണ്ടെത്തിക്കുമെന്നതില്‍ സംശയമില്ല. അത് പ്രതിരോധാഗ്നിയില്‍ മാറ്റത്തിന്‍റെ മുദ്രാവാക്യങ്ങള്‍ കൊടുങ്കാറ്റായി പ്രതിഫലിപ്പിക്കുകയും ചെയ്യും.
സര്‍വ്വ രാജ്യതൊഴിലാളികളെ സംഘടിക്കുവീന്‍.... സംഘടിച്ച് സംഘടിച്ച് ശക്തരാകുവീന്‍. ഈ മുദ്രാവാക്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇത് അധ്വാനിക്കുന്ന ജനവിഭാഗത്തിന്‍റെ ജീവിതത്തില്‍ ഉണ്ടാക്കിയ മാറ്റം ചില്ലറയല്ല. മുതലാളികളുടെ കോട്ടക്കൊത്തളങ്ങള്‍ തകര്‍ന്നടിഞ്ഞു. പുതിയ അധികാരകേന്ദ്രങ്ങള്‍ രൂപപ്പെട്ടു. എന്നാല്‍ പോലും അത്യന്താധുനിക യുഗത്തിന്‍റെ ചരിത്രം ദയനീയമാണ്. ഓരോ വര്‍ഷവും അവസാനിക്കുമ്പോള്‍ തൊ ഴില്‍ രഹിതരാകുന്നവരുടെ എണ്ണം അഞ്ച് കോടി കവിയുകയാണ് എന്നാണ് അന്താരാഷ്ട്രതൊഴില്‍ സംഘടനയുടെ മുന്നറിയിപ്പ്. ലേബര്‍ ഓര്‍ഗനൈസേഷന്‍ പുറത്ത് വിട്ട കണക്ക് പ്രകാരം ഇരുന്നൂറ്റി ഒന്ന് ദശലക്ഷം പേരാണ്  തൊഴില്‍ രഹിതരായി കഴിയുന്നത്.
തനിക്കിണങ്ങിയ ഒരു ജോലിയും അതിനനുസരിച്ച വേതനവും ജീവിതത്തില്‍ ആഗ്രഹിക്കാത്തവര്‍ സക്കാത്തിനര്‍ഹരായ സാധുവോ ദരിദ്രനോ ആയി മുദ്രകുത്തപ്പെടുന്നു. തൊഴില്‍ സംബന്ധമായ ഇസ്ലാമിന്‍റെ കാഴ്ചപാട് പ്രോജ്ജ്വലമാണ്. ലോകത്തേയ്ക്ക് ഓരോ പ്രവാചകന്മാരെ അയച്ചപ്പോള്‍ തന്നെ വ്യത്യസ്തമായ തൊഴിലുകള്‍ നാഥന്‍ അവര്‍ക്ക് പഠിപ്പിച്ചു കൊടുക്കുകയും അവരിലൂടെ തങ്ങളുടെ ഉമ്മത്തിന് പഠിപ്പിച്ച് കൊടുക്കുവാന്‍ കല്‍പ്പിക്കുകയും ചെയ്തിരുന്നു. ആയിരത്തോളം തൊഴിലുകള്‍ പഠിപ്പിച്ച് നല്‍കിയ ശേഷമാണ് ആദം (അ) ഭൂമിയുടെ ഖലീഫയായി വിനിയോഗിതരാകുന്നത്. തുണി തുന്നുന്ന ജോലിയിലാണ് ഇദിരീസ് നബിക്ക് കഴിവ് നല്‍കപ്പെട്ടത്. ഒപ്പം യുദ്ധോപകരണങ്ങള്‍ നിര്‍മ്മിച്ച് യുദ്ധം ചെയ്തതും അദ്ദേഹമായിരുന്നു. എന്നാല്‍ നൂഹ് നബി (അ) തടിപ്പണിയില്‍ ഉന്നതമായ കഴിവ് നല്‍കപ്പെട്ടിരുന്നു. സ്വാലിഹ് നബിയേയും ഹൂദ് നബിയേയും അല്ലാഹു സമര്‍ത്ഥരായ വ്യവസായികളായും ഇബ്റാഹീം നബി അയ്യൂബ് നബി എന്നിവരെ നിപുണരായ കൃഷിക്കാരായും നാഥന്‍ ഭൂമിയിലേക്ക് നിയോഗിച്ചിരുന്നു. മൂസാ(അ) ശുഐബ് (അ) ഉം മുഖ്യതൊഴിലായി ആടിനെ വളര്‍ത്തല്‍ ഏറ്റെടുത്തു. മുഹമ്മദ് നബി അടക്കമുള്ള മിക്ക പ്രവാചകന്മാരും ആടു വളര്‍ത്തല്‍ എന്ന തൊഴിലില്‍ ഏര്‍പ്പെട്ടവര്‍ തന്നെയായിരുന്നു.
പുണ്യനബിയുടെ സ്വഹാബത്തിലെ അന്‍സാരികള്‍ അധി കം പേരും കര്‍ഷകരായിരുന്നു. മുഹാജിറുകളായ സ്വഹാബത്തില്‍ അധികം പേരും കച്ചവടക്കാരായിരുന്നു. അവര്‍ സംഘം സംഘമായി കച്ചവടയാത്രകള്‍ നടത്തിയിരുന്നതായി ചരിത്രങ്ങള്‍ ബോധ്യപ്പെടുത്തുന്നുണ്ട്. ധനമുള്ളവര്‍ ആടുകളെ വളര്‍ത്തട്ടെയെന്നും അതിന് കഴിയാത്തവര്‍ കോഴിവളര്‍ത്തട്ടേയെന്നും പുണ്യനബി (സ) സ്വഹാബത്തീനോട് പറഞ്ഞിരുന്നു. ഓരോരുത്തര്‍ക്കും ചെയ്യാന്‍ കഴിയുന്ന ചെറിയ ചെറിയ ജോലികള്‍ പോലും ചെയ്ത് തന്‍റെ ഉപജീവനം കണ്ടെത്തുന്നതിന് പുണ്യ റസൂല്‍ പ്രോത്സാഹിപ്പിച്ചിരുന്നു. നബിയുടെ അടുക്കല്‍ യാചിച്ചു വന്ന ഒരാളോട് താങ്കള്‍ക്ക് സ്വ ന്തമായി എന്തെങ്കിലും വസ്തുക്കളുണ്ടൊ? തിരുദൂതര്‍ ചോദിച്ചു. ഞാന്‍ വിരിച്ച് കിടക്കുന്ന പുതപ്പും കഴിക്കാന്‍ ഉപയോഗിക്കുന്ന പാത്രവുമുണ്ടെന്നദ്ദേഹം ഉത്തരം പറഞ്ഞു. അത് കൊ ണ്ട് വരാന്‍ തങ്ങള്‍ ആവശ്യപ്പെട്ടു.  അത് വിറ്റ് കിട്ടിയ ദിര്‍ഹം കൊണ്ട് വിശപ്പടക്കുവാനും മഴു വാങ്ങിവരുവാനും ആവശ്യപ്പെട്ടു. അത് പ്രകാരം മഴുവുമായി വന്നു. ഇത് ഉപയോഗിച്ച് വിറവ് ശേഖരിച്ച് അത് മാര്‍ക്കറ്റില്‍ വിറ്റ് ജീവിതം ധന്യമാക്കാന്‍ അവിടുന്ന് ഉപദേശിച്ചു.
ഏറ്റവും ശ്രേഷ്ടമായ സമ്പാ ദ്യം ഏതാണെന്ന സ്വഹാബത്തിന്‍റെ ചോദ്യത്തിന് തങ്ങള്‍ നല്‍കിയ മറുപടി പോലും ശ്രദ്ധേയമാണ്. ഒരു മനുഷ്യന്‍ സ്വകരങ്ങള്‍ കൊണ്ട് അധ്വാനിക്കുന്നതും എല്ലാ ഗുണകരമായ കച്ചവടങ്ങളുമാണ് ഏറ്റവും ശ്രേഷ്ടമായ സമ്പാദ്യം എന്നാണവിടുന്ന് അരുള്‍ ചെയ്തത്. സ്വപ്രയത്നത്താല്‍ ലഭിച്ച ഭക്ഷണത്തേക്കാള്‍ നന്മയായ ഒരു ഭക്ഷണവും ആരും തീരെത്തന്നെ ഭക്ഷിക്കുന്നില്ലെന്നും, രാജ്യത്തിന്‍റെ ഭരണാധികാരിയായിരിക്കെ തന്നെ ദാവൂദ് നബി(അ) സ്വന്തമായി അധ്വാനിച്ചായിരുന്നു ഭക്ഷിച്ചിരുന്നതെന്നും സഹാബത്തോട് തങ്ങള്‍ പറഞ്ഞിട്ടുണ്ട്.
ലോകത്ത് ശ്രേഷ്ടപദവിയാല്‍ ഉന്നതിയില്‍ വിരാചിക്കുന്നവര്‍ ആദരണീയ പ്രവാചകന്മാരും ശേഷം സിദ്ദീഖുകളും പിന്നെ രക്ത സാക്ഷിത്വം വരിച്ചവരുമാണെന്നിരിക്കെ, സത്യസന്ധനും വിശ്വസ്തനുമായ ഒരു കച്ചവടക്കാരനെ ഈ പറയപ്പെട്ട അനുഗ്രഹീതരുടെ ഒപ്പം യാത്രയാക്കുന്നതാണ്. പങ്ക് കച്ചവടവും കൂട്ട് കച്ചവടവുമൊക്കെ ചെയ്ത് തങ്ങളുടെ ജീവിത രീതികള്‍ മെച്ചപ്പെടുത്തുവാന്‍ പ്രേരിപ്പിച്ചിട്ടുള്ള ധാരാളം ഹദീസുകള്‍ നമുക്ക് കാണാന്‍ സാധിക്കും. തൊഴിലാളിയെ സംബന്ധിച്ചിടത്തോളം ഏറെ കരണീയമായ നില ഉണ്ടാക്കിയെടുത്തത് തങ്ങള്‍ (സ) യുടെ ഒറ്റ വചനമായിരുന്നു. തൊഴിലാളികള്‍ അവന്‍റെ വിയര്‍പ്പ് തുള്ളി ഉണങ്ങുന്നതിന് മുമ്പ് അവന്‍റെ വേതനം നിങ്ങള്‍ നല്‍കുക. 1886 ല്‍ നടന്ന ചിക്കാഗോ സമരത്തെക്കാള്‍ ലോകത്ത് ഏറെ പ്രസക്തിയോടെ ചര്‍ച്ച ചെയ്യപ്പെട്ടതായിരുന്നു ഈ വചനം. തൊഴിലാളികളെ സംഘടിപ്പിച്ച് സമരം ചെയ്ത അവകാശങ്ങള്‍ തേടിയെടുക്കുന്നതിന് പകരം ഇസ്ലാം അവരുടെ അവകാശങ്ങള്‍ കൃത്യമായി നല്‍കാന്‍ മുതലാളിമാരോട് ആവശ്യപ്പെടുകയായിരുന്നു.
പുണ്യനബിയുടെ ജീവിതത്തില്‍ അക്കാര്യം കൃത്യമായി കാട്ടിക്കൊടുക്കുകയും ചെയ്തു. ഒരു സാധു അബൂജഹലിനെ അന്വേഷിച്ച് കഅ്ബയുടെ ചാരത്തെത്തി. അയാളുടെ അനുയായികളില്‍ ചിലര്‍ അപ്പോള്‍ അവിടെ ഇരിക്കുകയാണ്. ആഗതര്‍ അവരോട് അബൂജഹലിനെ ചോദിച്ചു. അവര്‍ അയാളോട് ആവശ്യം ആരാഞ്ഞു. ഞാന്‍ അയാളുടെ തൊഴിലാളി ആയിരുന്നു. അയാളില്‍ നിന്ന് കുറച്ച് പണം ലഭിക്കാനുണ്ടെന്ന് വന്നയാള്‍ പറഞ്ഞു. അവര്‍ മുത്ത് നബി(സ്വ)യെ ചൂണ്ടികാട്ടി അദ്ദേഹത്തോട് പറഞ്ഞാല്‍ നിന്‍റെ പണം അയാള്‍ വാങ്ങി തരുമെന്ന് പറഞ്ഞു. അവര്‍ പരിഹസിച്ച താണെന്ന് മനസ്സിലാക്കാതെ ആ സാധു പുണ്യ നബിയെ സമീപിച്ചു. തങ്ങള്‍ അദ്ദേഹത്തേയും കൂട്ടി അബൂ ജഹലിന്‍റെ വീട്ടിലെത്തി. ആ മനുഷ്യനെ കാട്ടി ഇദ്ദേഹത്തിന് നീ പൈസ നല്‍കാനുണ്ടോ എന്ന് ചോദിച്ചു. തങ്ങളെ കണ്ട പാടെ അബൂജഹല്‍ പണംകൊടുക്കാനുണ്ടെന്ന് സമ്മതിച്ചു. എന്നാല്‍ ഉടനെ അത് നല്‍കി അദ്ധേഹത്തെ പിരിച്ച് വിടൂ. ഇത് കേള്‍ക്കേണ്ട താമസം അബൂജഹല്‍ ആ പണം നല്‍കി അയാളെ മടക്കി. ഇവിടെ സമ രം ചെയ്തു എന്ന് മാത്രമല്ല. അ വകാശം ചോദിച്ച് വാങ്ങാനുള്ള ആര്‍ജ്ജവവുമാണ് പുണ്യ ന ബി കാട്ടിയത്.
ഈ പുതിയ ലോകത്ത് അങ്ങകലെ മദീനാപള്ളിയില്‍ അന്തിയുറങ്ങുന്ന നേതാവിനെക്കൂടി മേയ് ദിന ചിന്തകളില്‍ നമുക്കോര്‍ക്കാം. അവിടത്തയുടെ ധീരോദാത്തമായ പ്രഖ്യാപനങ്ങളെ നമുക്ക് പ്രകമ്പനം കൊള്ളിക്കാം. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ